യാത്രികൻ ഞാൻ എങ്ങോ ദിനം
പോയി വരും യത്രികൻ ഞാൻ
ലക്ഷ്യ മില്ലതെ പോകും യത്രകൾ
പകലന്തിയോളം നീളും യത്രകൾ
പൂർണ്ണ മനസ്സില്ലാതെ പോകും യത്രകൾ
അങ്ങനെ പോകും ഒരു യത്രയിൽ
കണ്ടേൻ എന്നെ നോക്കി ചിരിതൂകി
നിൽക്കുമാ പൂവിനെ, വഴിയോരപൂവിനെ
എന്നുമീ വഴി പോകുമെങ്കിലും
എന്തേ ഞാനാപൂവിനെ കണ്ടീലാ
ഉള്ളിലൊരു നൂറു കുളിർ നിറച്ചീടും
ആ പുഞ്ചിരി ഞാൻ കണ്ടീലാ
ഇന്നു ഈ യാത്രയിൽ ഞാൻ നേടിയ ലക്ഷ്യങ്ങൾ
ആ ശുഭ സ്മേരം നൽകിയ നേട്ടങ്ങളോ ?
എല്ലാം നേടി തിരിച്ചുവരികെ
ഓർത്തു ഞാനാപൂവിനേ
വഴിയൊരത്തെ ആ പൂവിനെ.....
ഈ മടക്ക യാത്രയിൽ കൺകുളിർക്കെ
കാണണം ആ സ്മേരം എന്നു നിനച്ചു
ഉൾ പൂവിൻ ഘോഷതോടെ തേടി!! എന്നാൽ
കണ്ടില്ല എങ്ങും ഞാൻ ആ പൂവിനെ
ഉള്ളിൽ നിറഞ്ഞ സന്തോഷം പിന്നെ
തിങ്ങുന്ന വേദനയായ്, തേങ്ങലായ്
ഒരായിരം ചോദ്യങ്ങളുയർന്നു നെഞ്ചിൽ...
ആ പൂവിതെങ്ങുപൊായി?
വഴിയൊരത്തെ ആ പൂവിതെങ്ങുപോയി
ആ വഴി പോയോരു മഞ്ചുളാംഗി തൻ
കേശാലങ്കാരതിനായ് നുള്ളിയെടുത്ത താകുമോ?
അതോ തൻ ഇഷ്ട ദൈവതിനു മുൻപിൽ
വച്ചു വണങ്ങുവാൻ ആരാനും എടുത്ത്താമോ?
ഇനിയും ചിലർ! ബോധമില്ലാത്തവർ,
പിച്ചി ച്ചീന്തി എറിഞ്ഞതാകുമോ?
വഴിയൊരത്തെ ആ പൂവിനേ
ജീവിത ഭാരങ്ങളാൽ എരിയും എൻ നെഞ്ചിൽ
ഈ കൊച്ചു ദുഃഖവും വീണു നീറി
ഇനിയും യാത്രകൾ പോകുംബോൾ
ശുഭമേകാൻ ആ ചെറു പുഷ്പ്മില്ലാ
ജീവിതമാം ഈയാത്ര നിർത്തുവാനാകുന്നില്ലാ
വീണ്ടും യാത്ര.........!യാത്രകൾ വേണം.
വീണ്ടുമൊരു യാത്ര, പലവഴികളിലൂടെ
പോകണം ലക്ഷ്യമെത്തീടുവാനായ്
ശുഭമേകുവാൻ.... യാത്രച്ചൊല്ലീടുവാൻ
ആരുമില്ലാതെ പോകുമീ യാത്രയിൽ..
കണ്ടു വീണ്ടും ഞാനാപൂവിനെ ഒരു
രമ്യഹർമ്യത്തിൻ അലങ്കാരോദ്യാനത്തിൽ
ഏതോ പ്രകൃതി സ്നേഹി അതിൻ ഭംഗി കണ്ട്
തൻ ഉദ്യാനത്തിൽ നട്ടു പരിപാലിച്ചു
കണ്ടു വീണ്ടും ഞാനാ പൂവിനെ തന്റെ
തായയോടും നൂറു സോദര പുഷ്പങ്ങളൊടും
കുശലങ്ങൾ ച്ചോദിച്ചു വണ്ടും പൂംബാറ്റയും
അതിൻ ചുറ്റും പാറിനടക്കുന്നു
ക്കണ്ടു വീണ്ടും ഞാൻ,..ചിരിതുകി എൻ യാത്രക്കു
ശുഭമേകി നിൽക്കുമാ പൂവിനേ
വഴിയോരത്തെ ആ പൂവിനേ..........
ബെന്റിൻ പി ജ്ഞാന നേശൻ